Wednesday, December 4, 2013

മഴ

ആരുടെയോ നെഞ്ചിൻ തേങ്ങലകറ്റുവാൻ
തീവ്രമായ്‌ ആർത്തലച്ചീടുന്നൊരീ മഴ,
മറ്റാരുടെയോ കണ്ണിൻ അതിരുകൾ ലംഘിച്ചു
മണ്ണിൻ വിരിമാറിലായ്‌ പതിച്ചിടുന്നു.

പ്രത്യാശാ മേഘങ്ങള്‍

ഈ മഴ തോരാതിരിക്കട്ടെ, വിണ്ണിൻ
ഗോപുരവാതിലുകൾ അടയാതിരിക്കട്ടെ.
ഊർഷരമാം മണ്ണിൻ ആത്മാവിലു -
യിർക്കൊണ്ട ജീവ നാമ്പു പോൽ,
ഉറവ വറ്റിയ മനസിന്നഗാധങ്ങളിൽ 
തിളിർക്കട്ടെ മനുഷ്യത്വ മുകുളങ്ങൾ.
ഈ മഴ തോരാതിരിക്കട്ടെ ആത്മാവിൻ,
നീറ്റലുകൾ തണുപ്പിക്കും നിൻ മഴ.

മുത്തു തേടി കടലിൽ പോയവനോട് കടൽ പറഞ്ഞത്. .


എനിക്കു ആഴങ്ങളും ചുഴികളും കൽപിച്ച
നിന്നെ ഞാൻ ആദ്യം സംഹരിക്കും. 
നീരാളിപിടുത്തം പോലെ 
നിന്നെ മുറുക്കുമ്പോൾ , 
എന്നിലെ തീരങ്ങൾ നീ തേടും. 
നീ മനുഷ്യനാണു,
ആർത്തിയോടെ അടുത്തിട്ട്
ആർദ്ദ്രനായ് അകലുന്നവൻ.